Saturday, July 23, 2011

ദേശീയ പാത


വെളുപ്പില്‍, ചുവന്ന കുരിശ്‌ വരച്ച കാലദൂതനും,
അഗ്നിദേവനെ തളര്‍ത്തുവാന്‍, ചുവന്ന വരുണനും
നിലവിളിച്ച്‌ കൊണ്ട്‌,തലങ്ങും വിലങ്ങും പാഞ്ഞു.
വാടകയ്ക്കെടുക്കപ്പെട്ട ത്രിചക്ര സന്യാസികള്‍
ശാപ വാക്കുകളുതിര്‍ത്തു കൊണ്ട്‌ ചിതറിയോടി.
ഭാരമേന്തിയ ഭൂതഗണങ്ങളും,കിങ്കരന്‍മാരും,
പുഷ്പക വിമാനങ്ങളേറിയ രാവണന്‍മാരും,
അലറിക്കരഞ്ഞു,പൊടി പറത്തി കുതിച്ചു.
കാല്‍നടയായ പാവം മനുഷ്യന്‍
പാത മുറിച്ചുകടക്കാനാവാതെ,
അന്ധാളിച്ചു നിന്നു.